ഭരണാഞ്ജനം ചുട്ടാരപ്പാറ സ്വാദേശി സിബിച്ചന്റെ മകൾ എൽ അലക്‌സിയെയാണ് കാണാതെയായത്.പാലാ ഈരാറ്റുപേട്ട റോഡിൽ ഇടപ്പാടിക്ക് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്.ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനി ആയിരുന്നു.സ്‌കൂൾ വിട്ടു വൈകീട്ട് നാല് മണിക് ശേഷം ഓട്ടോയിൽ വന്നു ഇറങ്ങിയ രണ്ടു വിദ്യാർത്ഥിനികൾ അപ്രതീക്ഷിതം ആയി ഒഴുക്കിൽ വീഴുകയായിരുന്നു.തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെയാണ് ഇരുവരും ശക്തമായ ഒഴുക്കിൽ പെട്ട് റോഡിൽ വീണത്.
ആ സമയത്തു ഇത് വഴി കടന്നു പോയ സ്‌കൂൾ ബസ് ഡ്രൈവർ അപകടം കണ്ടു കുട്ടികളെ രക്ഷിക്കാൻ ഓടി എത്തി പിടിച്ചു എങ്കിലും ഒരാൾ പിടിവിട്ടു ഒഴുക്കിൽ പെടുകയായിരുന്നു.ഒരാളെ രക്ഷിക്കാൻ കഴിഞ്ഞതായി കണ്ടു നിന്നവർ പറഞ്ഞു.ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴക്ക് പിന്നാലെയാണ് പെൺകുട്ടികൾ തോട്ടിൽ വീണത്.പാലാ ഫയർ ഫോഴ്‌സ്‌ഉം പോലീസും ഈരാറ്റുപേട്ട നന്മ പ്രവർത്തകർ ചേർന്ന് കൊണ്ട് ഊർജിതമായി തിരഞ്ഞു എങ്കിലും ഇരുട്ട് ആയത് കൊണ്ട് രക്ഷാ പ്രവർത്തനം ദുഷ്കരം ആയി തീർന്നു.ഒടുവിൽ കനത്ത മഴയും വെളിച്ച കുറവ് മൂലം തിരച്ചിൽ നിർത്തുകയായിരുന്നു.തോട്ടിലൂടെ തിരഞ്ഞു ആറ്റു വരെ തിരഞ്ഞത് ആയി സന്നദ്ധ പ്രവർത്തകർ അറിയിച്ചു.