കുറ്റബോധം കൊണ്ട് മാനസാന്തരം വന്ന കള്ളന്മാരുടെ വാർത്തകൾ അപൂർവമായിട്ടെങ്കിലും സംഭവിക്കാറുണ്ട്, അതൊരമൊരു വാർത്തയാണ് ഇപ്പോൾ പാലക്കാട് നിന്നും പുറത്തുവന്നിരിക്കുന്നത്. ഇവിടെ മാല കള്ളനാണ് മാനസാന്തരം വന്നത്. കൂടെ മാല വിറ്റ് കിട്ടിയ അരലക്ഷം രൂപയും ഒപ്പമൊരു ക്ഷമാപണ കത്തും ഉടമയുടെ വീട്ടിൽ കൊണ്ടിടുകയാണ് കള്ളൻ ചെയ്തത്. കുമരനല്ലൂരിൽ ആണ് മാല കട്ട് മനസമാധാനം പോയ കള്ളനു മാനസാന്തരം വന്നത്. കുമാരനല്ലൂർ എ ജി ബി സ്കൂളിന് സമീപം താമസിക്കുന്ന മുൻറോട്ട് കുഞ്ഞിന്റെ വീട്ടിൽ നിന്നുമാണ് കഴിഞ്ഞ 19 നു മകൻ ശിഹാബിന്റെ മകൾ മൂന്നു വയസുകാരിയുടെ മാലയാണ് കവർന്നത്. രാവിലെ കുട്ടിയെ കുളിപ്പിച്ചു വസ്ത്രം മാറുമ്പോഴൊക്കെ ഒന്നേകാൽ പവന്റെ മാല കുട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്നു.
ഇതിനിടെ വീട്ടുക്കാർ കുട്ടിയുമായി കുമാരനല്ലൂർ കടയിലേക് പോയി, തിരിച്ചുവന്നു നോക്കിയപ്പോഴാണ് മാല മോഷണം പോയ വിവരം അറിയുന്നത്. ഉടൻ തന്നെ വീട്ടുകാർ പല സ്ഥലങ്ങളിൽ തിരയുകയും പലരോടും അന്വേഷിക്കുകയും ചെയ്തിരുന്നുവെങ്കിലും നഷ്ടപെട്ട മാല കിട്ടിയില്ല.മാല നഷ്ടപ്പെട്ടു എന്നുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ആണ് ട്വിസ്റ്റ് ഉണ്ടായത്. രണ്ടു ദിവസത്തിന് ശേഷം മോഷ്ടാവ് ക്ഷമാപനകുറിപ് സഹിതം 57500 രൂപ കവറിലാക്കി വീടിനുപുറകിൽ അടുക്കളയ്ക്ക് സമീപത്തു വെച്ചാണ് സ്ഥലം വിട്ടത്. വീട്ടുകാർ ഉച്ചയ്ക്ക് വിശ്രമിക്കുന്ന സമയത്താണ് മോഷ്ടാവ് പണവും കുറിപ്പും കൊണ്ട് വന്നു വെച്ചത്.